(ഒരേ സ്ഥലം, ഒരേ ആള്‍ക്കാര്‍, പക്ഷെ സാഹചര്യങ്ങള്‍ അനുസരിച്ചു നമുക്കവയോടു സ്നേഹവും വെറുപ്പും, എല്ലാം ആപേക്ഷികം !)
സ്മശാനത്തിനടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു 'ഇന്നലെ കാലത്ത് ഞാന്‍ ഇതിനകത്ത് വന്നിരുന്നു, എലിസബത്ത് വരുന്നതിനു മുന്പ്'
'ഉവ്വോ, എന്നിട്ട് ?'
'എന്നിട്ട്.... അ....... രസകരമായ ഒരു കാഴ്ച കണ്ടു, ഒരു കല്ലറ, വാ കാണിച്ചു തരാം' ഞാന്‍ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.
അകത്തു ചെന്നപ്പോള്‍, ഒരു കണ്‍ഫ്യുഷന്‍, ഇതല്ലല്ലോ ഞാന്‍ അകത്തു കടന്ന വഴി. പിന്നെ മനസ്സിലായി അപ്പുറത്തെ ഗേറ്റില്‍ കൂടി ആണ് വന്നത്.
നേരെ ആ കല്ലറയുടെ മുന്നില്‍ ചെന്നു നിന്നപ്പോള്‍, അത്ഭുതം, ഇന്ന് ആരോ പുതിയ പൂക്കള്‍ കൊണ്ട് വച്ചിരിക്കുന്നു !
അതിനു ചുറ്റും നടന്നിട്ട് ഞാന്‍ പറഞ്ഞു 'അമ്പതു വര്ഷം ജീവിച്ച ഒരു ഫ്രെഞ്ചുകാരന്‍, അയാളുടെ കല്ലറ ഇവിടെ, കണ്ടോ ? രണ്ടു വര്ഷം മുന്പ് മാത്രം മരിച്ച ഇയാളുടെ കല്ലറയില്‍ ഇപ്പോഴും ആരോ സ്ഥിരമായി വരുകയും പൂക്കള്‍ കൊണ്ട് വക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ വന്നപ്പോള്‍ കണ്ട പൂക്കള്‍ അല്ലാ ഇന്ന്. ആരോ പുതിയത് കൊണ്ട് വച്ചിരിക്കുന്നു'
ഞാന്‍ അവളുടെ അടുത്തു ചെന്നിട്ടു ചോദിച്ചു 'കണ്ടോ ?'
എലിസബത്ത് ദൈവത്തിനെ കണ്ടതു പോലെ അതിനെ തന്നെ നോക്കി നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്കും അത്ഭുതം.
ഞാന്‍ ചോദിച്ചു 'എന്തേ എലിസബത്തെ ?'
'ഇതാരായിരിക്കും ഇവിടെ കൊണ്ട് വച്ചത് ?' എലിസബത്ത് എന്നോട്.
'ഞാനും അത് തന്നെ ഇന്നലെ ആലോചിച്ചു, ഭാര്യയോ, കാമുകിയോ, മക്കളോ, വേറെ ബന്ധുക്കളോ ആയിരിക്കാം'
'ഇതൊന്നുമല്ലാത്ത ആരെങ്ങിലും ആവാം, അല്ലേ ?' എന്റെ മുഖത്ത് നോക്കാതെ എലിസബത്ത് അത് ചോദിച്ചിട്ട്, പിന്നെയും ആ കല്ലറയെയും പൂക്കളെയും തന്നെ നോക്കി നിന്നും.
വാക്കുകള്‍ ഹൃദയത്തില്‍ നിന്നും അല്ലെങ്കില്‍ ഹൃദയത്തിലേക്കുള്ള വാക്കുകള്‍ എന്നൊക്കെ വായിച്ചു മാത്രം ശീലമുള്ള എന്നെ, ആകെ ആ ചോദ്യം ആകെ കുലുക്കി കളഞ്ഞു.
അവള്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായിരുന്നു, ശരിക്കും !
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ കൈ വീണ്ടും പിടിച്ചു എന്നിട്ട് എന്റെ കണ്ണിലേക്കു നോക്കി. പിന്നെ പതുക്കെ എന്റെ തോളില്‍ തല ചായ്ച്ചു നിന്നു. ഞാന്‍ ചുറ്റും നോക്കി ആരെങ്ങിലും ഉണ്ടോ എന്ന്.
ഞങ്ങള്‍ ഒരുമിച്ചു എത്ര നേരം അങ്ങിനെ നിന്നു എന്നറിയില്ല.
പിന്നെപ്പോഴോ എലിസബത്ത് പറഞ്ഞു 'പോകാം'
'ഉം'
പുറത്ത് കടന്നു പള്ളിയിലേക്ക് നടക്കുമ്പോള്‍ എലിസബത്ത് ഒരിക്കലും എന്റെ കൈ വിട്ടിരുന്നില്ല. ഇടയ്ക്കിടെ പരസ്പരം ഒന്ന് നോക്കും, ഒന്നും സംസാരിക്കാതെ പിന്നെയും നടക്കും. അങ്ങിനെ പള്ളിയുടെ മുന്നില്‍ എത്തി.
എലിസബത്ത് ചോദിച്ചു 'ആരെങ്കിലും ഉണ്ടാകുമോ അകത്ത് ?'
'നീ ഇവിടെ നില്‍ക്ക്, ഞാന്‍ പോയി നോക്കാം'
അകത്തും പുറത്തുമായി ഒന്ന് ചുറ്റി അടിച്ചു. ഒരു മനുഷ്യന്‍ ഇല്ല.
എല്ലാ വാതിലുകളും തുറന്നിട്ട് ദൈവിത്തിന്റെ മാത്രം സാന്നിധ്യമുള്ള ഒരു ദേവാലയം !
ഞാന്‍ മുന്നില്‍ ചെന്നു കൈ കൊണ്ട് 'ആരുമില്ല, പോരെ' എന്ന് ആംഗ്യം കാണിച്ചു.
പടികള്‍ കയറി വരുന്ന എലിസബത്ത് പലപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ ഒരുമിച്ചു ഉള്ളിലേക്ക് നടന്നു. ഇന്നലെ ഇരുന്ന ബഞ്ചിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍, എലിസബത്ത് വീണ്ടും കയ്യില്‍ പിടിച്ചുകൊണ്ട് 'പാടില്ല' എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് എന്നെയും കൊണ്ട് നേരെ ഏറ്റവും മുന്നില്‍ ചെന്നു നിലത്തു മുട്ടുകുത്തി നിന്നു, എന്നോട് വീണ്ടും ഒരാംഗ്യം 'അതുപോലെ' നില്‍ക്കാന്‍. ഞാനും അതുപോലെ നിന്നു. എന്നിട്ട് അവള്‍ കൈകള്‍ ചേര്‍ത്ത് കണ്ണടച്ചു നിന്നു. ഞാനും അങ്ങിനെ ഒക്കെ നിന്നെങ്കിലും ഒന്നും പ്രാര്‍ഥിക്കാന്‍ തോന്നിയില്ല.
ഒരു നിമിഷം കഴിഞ്ഞു ഞാന്‍ എലിസബത്തിനെ നോക്കി, ഇല്ല അവള്‍ എന്നെ നോക്കുന്നില്ല എന്ന് മാത്രമല്ല എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാന്‍ കണ്ണടച്ചു, പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് വേറൊരു മുഖവും മനസ്സില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും യേശുവിനെ നോക്കി, ഒരു നിമിഷം .. വീണ്ടും കണ്ണടച്ചു. ഇല്ലാ, ആകെ എന്റെ മനസ്സില്‍ വരുന്നത് എലിസബത്തിന്റെ രൂപം മാത്രം.
ഞാന്‍ മനസ്സില്‍ ഓര്‍ത്തു, ചെയ്യുന്നത് തെറ്റാണോ ? എലിസബത്തിനെ ഒന്ന് നോക്കി. എന്റെ മനസ്സില്‍ ഒരു നൊമ്പരം, ഞാന്‍ കാരണം ഇനി ഇവള്‍ കൂടി അനുഭവിക്കേണ്ടി വരുമോ ? പാവം.
ദൈവമേ, ഇതെല്ലാം ഒരു തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷ എനിക്ക് മാത്രമായി തന്നേക്കണം, ഇവള്‍ ഒരു തരത്തിലും അതിനൊന്നും തെറ്റുകാരിയല്ല !
ശ്ശേടാ, ഇന്നലത്തെ പോലെ തന്നെ എന്റെ മനസ്സറിയാതെയുള്ള പ്രാര്‍ത്ഥന ഇത്തവണയും അവളെ പറ്റി തന്നെ. ഞാന്‍ വീണ്ടും അവളെ നോക്കുമ്പോള്‍ മനസ്സില്‍ ഒരു ഫ്ലാഷ്, ഈ പറഞ്ഞതും അവള്‍ കേട്ട് കാണുമോ ? ഇല്ല. അവള്‍ ഗാഡമായ പ്രാര്‍ത്ഥനയില്‍ ആണ്.
ഞാന്‍ പതുക്കെ എഴുന്നേറ്റു, കുറച്ചു കഴിഞ്ഞു അവളും.
തിരികെ പോരാന്‍ തുടങ്ങിയ എന്നെ വീണ്ടും എലിസബത്ത് പിടിച്ചു നിര്‍ത്തി, എന്നിട്ട് കര്‍ത്താവിന്റെ മുന്നില്‍ തലകുനിച്ചു നിന്നു, ഞാനും. പിന്നെ എന്റെ ആ കൈ വിടാതെ, ഞങ്ങള്‍ തിരിച്ചു നടന്നു.
നടക്കുമ്പോള്‍ അവള്‍ പറഞ്ഞു 'സൂര്യാ...........എനിക്ക്.......... എനിക്ക്............. എനിക്കറിയില്ലായിരുന്നു !'
'പക്ഷെ എനിക്കറിയാമായിരുന്നു, അതങ്ങിനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു'
ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല, ഞങ്ങള്‍ പരസ്പരം നോക്കി. പിന്നെ വീണ്ടും നടന്നു.
പുറത്തെത്തിയപ്പോള്‍ ദൂരേന്നു വേറൊരു ശബ്ദം 'സൂര്യ.... ഡാ പൂയ് .... സൂര്യ' നോക്കുമ്പോള്‍ രാധുവാണ്.
'എന്തെടാ...'
'ഡാ ദേ ഇവരുടെ കൂട്ടത്തില്‍ ഉള്ളവരെല്ലാം അവിടെ തിരിച്ചെത്തി, നിങ്ങളിതെവിടെ ആയിരുന്നു ?'
'എലിസബത്തെ പ്രശനമാവുമോ ?' ഞാന്‍ ചോദിച്ചു.
'ഉം... ആ സെക്യുരിറ്റി എവിടെ ?' അവള്‍ രാധുവിനോട്.
'അവന്‍ ഓഫ് ആയി. കടപ്പുറത്തെ ഒരു കടയുടെ സൈഡില്‍ ഗഡി പടായി, ഇനി നാളെ നോക്കിയാല്‍ മതി.' അവന്റെ മറുപടി.
'എന്നാല്‍ കുഴപ്പമില്ല, സൂര്യന്‍ പൊയ്ക്കോ, ഞാന്‍ ആ വലിയ പള്ളിയില്‍ ഉണ്ടാവും, അവര്‍ നേരെ ഇങ്ങോട്ടാകും ഇനി വരുന്നത്'
'എന്നാല്‍ ശരി, വൈകിട്ട് പോകാനുള്ളതല്ലേ ? അപ്പൊ കാണാം.'
'ശരി, ബൈ' എലിസബത്ത് എന്റെ വിരലില്‍ ഒന്ന് തൊട്ടു. എന്നിട്ട് വേഗം നടന്നു നീങ്ങി. കുറെ ദൂരം ഞാന്‍ അവളെ നോക്കി നിന്നു. എന്റെ മനസ്സ്, 8-)o ക്ലാസ്സിലെ കുട്ടിക്ക് ആദ്യത്തെ പ്രേമലേഖനത്തിനു അനുകൂലമായ മറുപടി കിട്ടിയ പോലെ, സന്തോഷം കൊണ്ട് തുള്ളിപ്പോയി.
'എന്തൂട്ടാണ്ട ഗഡി, പ്രേമാ ?' രാധു എന്നോട്.
'പ്രേമം അല്ലെടാ, മൈ$#@* ഇത് ഉഡായപ്, നിന്റെ അമ്മൂമ്മേടെ ഉഡായപ്' എന്ന് പറഞ്ഞു ഞാന്‍ രാധുവിനെ എടുത്തു പൊക്കി രണ്ടു കറക്കം.
'എന്റമ്മേ എന്നെ താഴെ ഇറക്കെടാ, എടാ, തലകറങ്ങും, അയ്യോ, നിറുത്തെടാ' എന്നിങ്ങനെ അവന്റെ നിലവിളി. വീണ്ടും രണ്ടു കറക്കം, ദേ രണ്ടെണ്ണം കൂടി താഴെ, മണല്‍ ആയതു കൊണ്ട് തല പൊളിഞ്ഞില്ല.
ചാടി എഴുന്നീട്ടു മണലെല്ലാം തട്ടി കളയുമ്പോള്‍ 'നിനക്കെന്താണ്ടാ പുല്ലേ പ്രാന്താ ? ആണെങ്കില്‍ തന്നെ എന്നെ വിട്ടേക്ക് ഗഡി' എന്ന് പറഞ്ഞു രാധു ഒറ്റ നടത്തം.
'നിക്കെടാ അവിടെ' എന്ന് പറയലല്ല അവന്‍ ഓടി, ഞാന്‍ പിന്നാലെ ഓടി. പെട്ടെന്ന് ഞാന്‍ അത് കണ്ടു കുറച്ചകലെ എലിസബത്ത് ചിരിച്ചുകൊണ്ട് ഇതൊക്കെ നോക്കി നില്‍പ്പാണ്. എന്നിട്ട് 'ഇതെന്തു പ്രാന്താ' എന്ന് ആംഗ്യത്തില്‍ ഒരു ചോദ്യം. ഞാന്‍ ചിരിച്ചു കൊണ്ട് തന്നെ ഒരു റ്റാ റ്റാ കൊടുത്തു. എലിസബത്ത് തലയാട്ടി വീണ്ടും നടന്നു പോയി.
സമയം 4 മണി, 'എത്ര മണിക്കാടാ നമ്മള്‍ പോണത്' ഞാന്‍ രാധുവിന്റെ അടുത്തെത്തിയപ്പോള്‍ ചോദിച്ചു.
'ഒരു ഒരു പതിനോന്നെര പന്ത്രണ്ടു... എന്നാ വേലായുധേട്ടന്‍ പറഞ്ഞത്'
'ഡാ സാധനം ഇണ്ടാ ?'
'പിന്നെ' എന്ന് പറഞ്ഞു ഒരു 'ഫ്രഷ്' അരക്കുപ്പി അരയില്‍ നിന്നും 'രാജാപ്പാര്‍ട്ട്' സ്റ്റൈലില്‍ ഒരു വലിച്ചൂരല്‍ !
പിന്നെ അതും അടിച്ചടിച്ചു നേരെ ഹോട്ടലിലേക്ക്.\
നേരെ റൂമില്‍ ചെന്നു ബെല്‍ അടിച്ചു. വാതില്‍ തുറന്ന 'വേലുമ്മാന്‍' പുതപ്പു ലുങ്കി ആയി ഉപയോഗിച്ചു കൊണ്ട് നില്‍ക്കുന്നു.
'ഇതെവിടായിരുന്നുടാ പിള്ളേരെ ?'
'ഞങ്ങള്‍ ഒന്ന് കറങ്ങി, എങ്ങനെണ്ടായിരുന്നു ?'
'എങ്ങനെ ആവാന്‍, നിന്റെയൊക്കെ കൂടി അധ്വാനിച്ചു എന്റെ നടുവൊടിഞ്ഞു, അത്രന്നെ !'
'ചേട്ടനോട് ആരാ പറഞ്ഞെ ഞങ്ങള്‍ക്ക് കൂടിയുള്ളത് പണിയാന്‍ ? എല്ലാം കൂടി ആയി ആ പെണ്ണു ജരാസന്ധന്റെ പോലെ രണ്ടായി പിളര്‍ന്നു പോയിക്കാണുമല്ലോ ?' എനിക്കത്ഭുതം.
'ഉവ്വേ, അരക്കുപ്പി റം വെള്ളം തോടാതെയാ അവള് വിഴുങ്ങിയത്, എന്നിട്ട് എന്നെ കുതിരയാക്കി ഈ മുറി മുഴുവന്‍ ഓടിച്ചു കളിക്കുകയായിരുന്നു. എന്റെ അടപ്പ് ഇളക്കിയിട്ട് അവസാനം ഒരു ചോദ്യം, നിങ്ങളാരെങ്കിലും വരുന്ന വരെ വെയിറ്റ് ചെയ്യണോ എന്ന്. മനസ്സിലായാ ? ഞാന്‍ പറഞ്ഞില്ലെട ആദ്യം തന്നെ, സാധനം നെടുവരിയന്‍ ആണെന്ന്, പക്ഷെ 'നാഗയക്ഷി' ആണെന്ന് ഇപ്പോഴാ മനസ്സിലായത്'
'ആണോ, ഛെ ചാന്‍സ് മിസ്സ് ആയല്ലോ' രാധു.
'ആര്‍ക്ക് ? നിനക്കാ ? ഒന്ന് പോടാപ്പാ, നീയെങ്ങാന്‍ വന്നിരുന്നെങ്കില്‍ ഇപ്പൊ സംഗതി കൊലപാതകം ആയേനെ, എടാ അവള് നിന്നെ കാലില്‍ പിടിച്ചു നിലത്തടിക്കും എന്ന് മാത്രമല്ല നിന്റെ 'കടുകും കരിവെപ്പിലേം' രണ്ടാമത്തെ പെഗ്ഗിന്റെ 'സൈഡായി' പെടച്ചേനെ, എന്നിട്ടാണ്. ഹും !'
രാധുവിന്റെ മുഖം നിലത്തു വീണു, എന്നാലും പിടിച്ചു നില്‍ക്കാന്‍ ഒരു പുച്ഛം 'പിന്നെ ?'
'എന്ത് പിന്നെ ? എടാ അവള് കിടപ്പറയില്‍ വെന്നിക്കൊടി പാറിക്കുന്ന ടൈപ്പ് ആണ്, അറിയോ നിനക്ക് ?'
അതോടെ രാധു നിര്‍ത്തി, ഇനി അതും ഇതും പറഞ്ഞു അങ്ങേരുടെ വായിലിരിക്കുന്ന ബാക്കി കൂടി കേള്‍ക്കണ്ട.
ഞാന്‍ പറഞ്ഞു 'അത് വിട്, നമുക്ക് രാത്രി പോണ്ടതല്ലേ ? അതിനു മുന്പ് ഒന്ന് 'വൃത്തികെടാവണ്ടേ' ചേട്ടാ ?'
പിന്നെ വേണ്ടെന്നാ ? ഇനി ഒരു ആറെണ്ണം അടിക്കാതെ എങ്ങനാ ഒന്ന് ഉഷാറാവുക ? എടാ എന്നെക്കൊണ്ട് അധികം ഓടിക്കാന്‍ ഒന്നും പറ്റില്ല, കേട്ടാ ? ഇപ്പോത്തന്നെ ഞാന്‍ 'ഓടിച്ചു' വശക്കേടായി, നീ ഒന്ന് ഹെല്‍പ്പണം' രാധുവിനോടാണ്.
'കണ്ണില്‍കണ്ട പെരുച്ചാഴികളെയൊക്കെ തിമര്‍ത്തു പണ്ണീട്ട് അവസാനം ജോലി നമുക്ക്' അവന്‍ പിറുപിറുത്തുകൊണ്ട് ടവലും എടുത്തു ബാത്ത് റൂമിലേക്ക് കയറി.
അവന്‍ കഴിഞ്ഞു ഞാന്‍, ഞാന്‍ കഴിഞ്ഞു 'വേല്‍ചേട്', അങ്ങിനെ എല്ലാവരും കുളിച്ചു കഴിഞ്ഞപ്പോള്‍ ഒരു പുതിയ ഐഡിയ, ഒരു ചെയ്ഞ്ചിനു വേണ്ടി ഇന്ന് നമുക്ക് മദ്യം അവിടെ പോയി ആസ്വദിച്ചാലോ എന്ന് 'വേല്‍മാന്‍', ആ നിര്‍ദേശം ഞങ്ങള്‍, ഞാനും രാധുവും, കയ്യടിച്ച് അംഗീകരിച്ചു.
എല്ലാവരും 'കുട്ടപ്പന്മാരും പേങ്ങന്‍മാരും' (രണ്ടു പേരും സുഹൃത്തുക്കള്‍ ആണ്, കുട്ടപ്പനെ മാത്രം വിളിക്കുന്ന കേട്ട് ഇനി മറ്റെയാള്‍ക്ക് വിഷമം ആകണ്ട !) ആയി ഇറങ്ങി നടന്നു. ഒരു 10 മിനിറ്റ് നടന്നപ്പോള്‍ ഞങ്ങള്‍ മനോഹരമായ ഒരു ബാര്‍ കണ്ടു.
'വൈകുന്നേരം ആയാല്‍ പള്ളിയെക്കാളും അമ്പലത്തെക്കാളും ഭംഗി ബാറിനാണ് !'
(എന്റെ അഭിപ്രായം ഉള്ളവര്‍ക്ക് യോജിക്കാം, അല്ലാത്തവര്‍ക്ക് രണ്ടെണ്ണം അടിച്ചു, ചുണ്ടൊക്കെ തുടച്ചിട്ടു ഒരു പ്രതിഷേധ കുറിപ്പ് ഇറക്കാം, നാലും മൂന്നും ഏഴു വായനക്കാരുള്ള ഞാന്‍ എന്തായാലും 'യുവതലമുറയെ' വഴിതെറ്റിക്കും എന്നാരും ആരോപണം ഉന്നയിക്കാന്‍ വഴിയില്ല !)
പിന്നെ എന്നത്തെയും പോലെ ജീവിതത്തിലെ ഒരു സുന്ദരമായ ഒരു രാത്രി അവിടെ, ഇറങ്ങുമ്പോള്‍, രാത്രി 8 മണി,
'ഇനി നമുക്ക് പോകുന്ന വഴിക്കടിക്കാം' വേലായുധേട്ടന്‍.
'തനിക്കു ഇത് മദ്യം പോലെ തോന്നുന്നില്ലെടോ ? എങ്ങനാടോ ഇങ്ങനെ കുടിക്കാന്‍ പറ്റുന്നത് ?' ഞാന്‍ ചോദിച്ചു.
'ഓ, ഈ പറയുന്ന ആള്‍ നല്ല മുതാലാണല്ലോ, വളരെ കുറച്ചല്ലേ കഴിക്കു' രാധു എന്റെ കാര്യം പറഞ്ഞതാണ്.
'എടാ ഞാന്‍ ഓവര്‍ ആയാല്‍ ഓഫ് ആകും, ഇയാള്‍ എന്നെങ്ങിലും ഓഫ് ആയി നീ കണ്ടണ്ടാ ?' ഞാന്‍ തിരിച്ചു ചോദിച്ചു.
ആ ചോദ്യത്തിനു അവനു ഇല്ലായിരുന്നു.
റൂമില്‍ ചെന്ന് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്തു താഴെ വന്നു ഒരു സിഗരറ്റും വലിച്ചു നില്‍ക്കുമ്പോള്‍ വീണ്ടും ആലോചിച്ചു, ഇന്നിനി കണ്ടിട്ടും വലിയ കാര്യമില്ല, ഒന്നും സംസാരിക്കാന്‍ പറ്റിലാ, എന്നാലും കാണുന്നത് ഒരു സന്തോഷം ആണല്ലോ.
ബസ്സുമായി ഞങ്ങള്‍ അവര്‍ താമസിക്കുന്നെടത്ത് ചെന്ന്, പത്ത് മിനിറ്റ് കഴിഞ്ഞാണ് എല്ലാവരും ഇറങ്ങി വന്നത്. കൂട്ടത്തില്‍ അവളും, ഷാളൊക്കെ പുതച്ചു കൊണ്ട് വന്നു കയറി. പിന്നെ പതിവ് സീറ്റില്‍ ചെന്നിരുന്നു. അവള്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍, തിരിച്ചൊന്നു ചിരിക്കാം എന്നല്ലാതെ സത്യത്തില്‍ അവളില്‍ നിന്നും കണ്ണെടുക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് 'സാധനം സാറാമ്മ' കാബിനിലേക്ക് കയറി വന്നു.
'നല്ല ആളാ, സൂര്യന്‍ ചേട്ടന്‍ ഇവിടെ ആയിരുന്നു ? ഞാന്‍ എത്ര നേരം കാത്തിരുന്നു എന്നറിയാമോ ?'
എന്റെ പേര് വിളിക്കുന്ന കേട്ട് ഞാന്‍ ഒന്ന് ഞെട്ടിത്തിരിഞ്ഞു വേലായുധേട്ടനെ നോക്കി. അങ്ങേരു ചിരിച്ചോണ്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു !
'സാറാമ്മ ഇവിടെ വരൂ' മദര്‍ ('നായിന്റെ മോളെ, നീ പിന്നേം പോയോ' എന്ന് അണ്ടര്‍സ്റ്റുഡ്).
സാറാമ്മ 'ആമ' തലവലിക്കുന്ന പോലെ ബസ്സിനുള്ളിലേക്ക് വലിഞ്ഞു.
മദര്‍ വീണ്ടും പ്രാര്‍ത്ഥന തുടങ്ങി, പതിവ് പോലെ ബസ് മുതല്‍ ഈ ലോകത്തെ അഖണ്ട ചരാചരങ്ങള്‍ക്കും നല്ലത് വരുത്താന്‍ ഉള്ള കൂട്ട പ്രാര്‍ത്ഥന കഴിഞ്ഞു.
'സൈമാ ആ ഡോറടച്ചു വണ്ടി വിടാന്‍ പറയു'
'വേലായുധേട്ടാ, കേട്ടാ ?'
'പോവാം'
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എനിക്ക് തോന്നി, ഛെ വണ്ടിയില്‍ കയറുന്നതിനു മുന്പ് ഒന്നും പറയാന്‍ പറ്റിയില്ലല്ലോ എന്ന്. പിന്നെ ആലോചിച്ചു, എന്തിനു ടെന്‍ഷന്‍ നമ്മള് ഭരിക്കുന്ന കോളേജില്‍ സാധനത്തിനെ വെക്കേഷന്‍ കഴിഞ്ഞു കിട്ടുമ്പോള്‍ ആരോ ചോദിക്കാന്‍ ? ഞാനൊന്ന് അര്‍മ്മാദിക്കും !
വീണ്ടും അവള്‍ ഇരിക്കുന്നിടത്തേക്ക് തിരിഞ്ഞു നോക്കി. എന്നെ അവള്‍ കാണുന്നുണ്ട്, ചിരിക്കുന്നുമുണ്ട്. ഞാന്‍ 'ഗുഡ് നൈറ്റ്' എന്ന് 'മറ്റേ വാര്‍ത്ത' പോലെ കാണിച്ചു.അവള്‍ തിരിച്ചും.
പിന്നെ ഇരുട്ട് വീണ വഴികളിലൂടെ, ബസ്സിന്റെ മഞ്ഞ വെളിച്ചത്തില്‍ മുന്നിലുള്ളതെല്ലാം പിന്നോട്ട് പായുന്നത് കണ്ട്, മനസ്സ് ചിരിച്ചു.
എന്നെ സ്നേഹിക്കുന്ന, ഞാന്‍ സ്നേഹിക്കുന്ന, ഇതുവരെ പേരിടാത്ത ഒരു വിശ്വാസം പുറകില്‍ എവിടെയോ ഇരുന്നു എന്നെപ്പറ്റി ഇതുപോലെ ചിന്തിക്കുന്നുണ്ട് എന്ന ചിന്ത ഉണ്ടാക്കിയ ചിരി, സന്തോഷം മനസ്സില്‍ നിറഞ്ഞ് പുറത്തേക്ക് വന്ന ഒരു ചിരി !
(അന്നും ഇന്നും ആ ബന്ധത്തിനു ഞാന്‍ പേരിട്ടിട്ടില്ല, പക്ഷെ ഒരു പേരും ഇല്ലാതെ തന്നെ അതെന്നെ ജന്മാന്തരങ്ങളോളം പിന്തുടരാന്‍ ആണ് സാധ്യത. അതോ അങ്ങിനെയാണോ ഇപ്പോള്‍ അതെന്നെ കണ്ടെത്തിയത് ?)
hmm..
ReplyDeleteIthiri parannu poyo?
Ente abhiprayam aanu.. Kurachu vayanakkarude manodharmmathinu vidam ennu karuthunnu.
Chila cinema kandittu parayille.. "sso.. kuli thudangi nalla warm aayi nilkkumbo train munpikkoode kadannu pokum " ennokke! Train neram vaikiyenkilo ennu kanunnavanekkondu chinthippikalaanu cinemaykkullile cinema! Ezhuthum angineyaavatte, athinulla koppokke kayyilundallo.
Snehathode.. (Enikku ezhuthan pattunnillallo enna kusumbode!)
Animesh
ശരിയാണ് ഈ ഭാഗങ്ങള്‍ കുറച്ച് പരന്നിട്ടുണ്ട്, അത് ക്ലൈമാക്സ് അടുത്തതിന്റെ ഒരു പ്രശ്നമായിരുന്നു.
ReplyDeleteപിന്നെ ഗുരുവിനു അറിയാമല്ലോ, സംസാര ഭാഷയില്‍ നിന്നും എഴുത്തിലെക്കുള്ള എന്റെ കന്നി യാത്രയല്ലേ ?
ഇനിയും ശ്രദ്ധിക്കുന്നതാണ്, ഇതുപോലെ അനി'മാഷ്' ഒരു വടിയുമായി പുറകെ ഉണ്ടാവണം !